Thursday, July 20, 2023

Petition by Klca before Kerala Legislative Committee for OBC

*Kerala Latin Catholic Association*

Press Release:
15.06.23


*വിദ്യാഭ്യാസ സംവരണം ഉയർത്തണം, സാമ്പത്തിക സംവരണം നിലവിലുള്ള രീതി പുന പരിശോധിക്കണം, എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിത്യം വേണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പിന്നാക്ക വിഭാഗങ്ങൾക്കുള്ള നിയമസഭാ കമ്മീഷനിൽ പരാതി നൽകി* 

കൊച്ചി: ഉദ്യോഗ സംവരണം നാല് ശതമാനം ഉണ്ടായിട്ട് കൂടി ഉയർന്ന സർക്കാർ തസ്തികകളിൽ ലത്തീൻ കത്തോലിക്കർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പോസ്റ്റ് ഗ്രാജുവേഷൻ, ഗ്രാജുവേഷൻ  മേഖലകളിൽ വിദ്യാഭ്യാസ  സംവരണം 1% മാത്രമായി തുടരുന്നത് ഫലത്തിൽ ഒന്നും ലഭിക്കാത്തതിന് തുല്യമാണ്. ഇ ഗ്രാൻഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എയ്ഡഡ് കോളേജുകളിൽ കമ്മ്യൂണിറ്റി കോട്ടയിൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കും ഇപ്പോൾ നൽകുന്നില്ല. സ്കോളർഷിപ്പ്,  വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ വിവേചനം നേരിടുന്നു, പിന്നാക്ക ന്യൂനപക്ഷം എന്ന നിലയിൽ പ്രത്യേക ആനുകൂല്യം വേണം,  അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംരക്ഷണം നൽകണം, സഹകരണ മേഖലയിലും കരാർ നിയമനങ്ങളിലും സംവരണം ഉറപ്പാക്കണം, വിവിധയിടങ്ങളിൽ ജനകീയ സമരത്തിൻറെ ഭാഗമായി സമുദായ അംഗങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കളവായ കേസുകളിൽ പ്രോസിക്യൂഷൻ പിൻവലിക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെഎൽസിഎ പിന്നോക്ക വിഭാഗങ്ങൾക്കുള്ള നിയമസഭാ കമ്മീഷനിൽ പരാതി നൽകി. എറണാകുളത്ത് നടന്ന സിറ്റിങ്ങിൽ നേരിട്ട് എത്തിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പരാതി നൽകിയത്. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവരുടെ പേരിൽ സംയുക്തമായാണ് പരാതി തയ്യാറാക്കിയിട്ടുള്ളത്. കെആർഎൽസിസിക്ക് വേണ്ടി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡും  പരാതി നൽകിയിട്ടുണ്ട്. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 15.06.2023 |

മുതലപ്പൊഴി അപകടം- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം- KLCA

*Kerala Latin Catholic Association*

Press Release:
15.07.23

*മുതലപ്പൊഴി അപകടം- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം*

കൊച്ചി: മുതലപ്പൊഴിയിൽ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. 2006 ൽ പുലിമുട്ട് നിർമ്മിച്ചതിനുശേഷം 125 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.   മുതലപ്പൊഴിയിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവർക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ജീവനോപാധി നഷ്ടമായവർക്കും  പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നൽകണം. 

മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും  അക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. അതിൻറെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേർ മരണപ്പെട്ടത്. യഥാർത്ഥത്തിൽ അതിൻറെ ഉത്തരവാദിത്വം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടു പോകുന്നവരുടെ ചുമലിലാണ്. നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്ഥിരം ജീവൻ രക്ഷാസംവിധാനങ്ങൾ ഉണ്ടാകണമെന്ന് ആവശ്യവും നിറവേറ്റപ്പെട്ടില്ല. എന്ത് കാരണങ്ങൾ കൊണ്ടാണ് മുതലപ്പൊഴിയിൽ ശാസ്ത്രീയമായ രീതിയിൽ പ്രശ്നപരിഹാരം നടക്കാത്തത് എന്ന് സർക്കാർ വ്യക്തമാക്കണം. അതിൻറെ അടിസ്ഥാനത്തിൽ ആരാണ് ഉത്തരവാദികൾ എന്ന് പറയുകയും വേണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട്  കേരള ലാറ്റിൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന്  നൽകിയ കത്തിൽ അഭ്യർത്ഥിച്ചു. 

Sherry J Thomas
9447200500
President 

Biju Josy
9447063855
General Secretary 

©| Kerala Latin Catholic Association |
| 15.07.2023 |

Klca Condemn Manipur Attack on women

*Kerala Latin Catholic Association*

Press Release:
20.07.23


*ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷാ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ* 

കൊച്ചി: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ  പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്.   സ്ത്രീകൾ ഇത്തരത്തിൽ  ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ രാജ്യത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരിമാരെ ഇത്തരം ക്രൂരതകൾക്ക് വിട്ടു കൊടുക്കേണ്ടിവന്നതിന് രാജ്യം മുഴുവൻ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്. 

മണിപ്പൂർ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണർന്ന് പ്രതികരിക്കണം. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ സമാനമനസ്കരെയും സംഘടനകളെയും സഹകരിപ്പിച്ച് പ്രതികരണ പരിപാടികൾ സംഘടിപ്പിക്കാൻ കെഎൽസിഎ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി  പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. കെഎൽസിഎ വനിതാ നേതാക്കളായ വിൻസി ബൈജു, അഡ്വ. മഞ്ജു ആർ എൽ, ഷൈജ ടീച്ചർ, മോളി ചാർലി എന്നിവർ നേതൃത്വം നൽകും. 

*ബിജു ജോസി കരുമാഞ്ചേരി* 
ജനറൽ സെക്രട്ടറി



Sherry J Thomas
President
9447200500

Biju Josy
General Secretary 
9447063855

Vincy Baiju
Vice President
91425 25810

©| Kerala Latin Catholic Association |
| 20.07.2023 |