Thursday, December 8, 2022

KLCA GOLDEN JUBILEE ഒരൊറ്റ ശബ്ദം; ഒരൈക്യ ശക്തിഅമ്പതുവര്‍ഷത്തിന്‍റെ ആത്മബലത്തില്‍ കെ എല്‍ സി എ


 ഒരൊറ്റ ശബ്ദം; ഒരൈക്യ ശക്തി
അമ്പതുവര്‍ഷത്തിന്‍റെ ആത്മബലത്തില്‍ കെ എല്‍ സി എ
 
അഡ്വ ഷെറി ജെ തോമസ്
ജന. സെക്രട്ടറി , കെ എല്‍ സി എ സംസ്ഥാന സമിതി
stateklca@gmail.com

കേരളസമൂഹത്തിലെ ഏതു ചലനങ്ങള്‍ നോക്കിയാലും, അതിന് സമുദായങ്ങളുമായും സമുദായിക ഇടപെടലുകളുമായും ചങ്ങലബന്ധമുള്ളതാണ്.   അത്തരം ഒരു പശ്ചാത്തലത്തിലാണ്കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരും വിവിധകാലങ്ങളില്‍ സംഘടിച്ചു പോന്നിരുന്നത്. 1972 -ല്‍ മാര്‍ച്ച് 26 ന് സംസ്ഥാനവ്യാപകമായി കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്‍ത്തിക്കുന്നു.  2002-ല്‍ കെആര്‍എല്‍സിസി രൂപം കൊണ്ടപ്പോഴും കെആര്‍എല്‍സിസി യുടെ നിര്‍ദ്ദേശപ്രകാരമുള്ള നിയമാവലിയില്‍ പ്രവര്‍ത്തിക്കുന്ന,  ഔദ്യോഗിക സമുദായ സംഘടനയാണ് കെഎല്‍സിഎ.  വിഷയങ്ങള്‍ ഏറ്റെടുക്കാന്‍, കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരാന്‍ ഓരോ സമുദായാംഗത്തിനും ബാധ്യതയുണ്ട്.
സമുദായത്തിന്‍റ സംഘാത മുന്നേറ്റം
19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി  സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 (1906) ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്.  
ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന്  അധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍. 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു.  ഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍.
ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു. 1903 ല്‍ രൂപം കൊണ്ട എസ് എന്‍ ഡി പി യും 1909 ല്‍ രൂപീകൃതമായ കെ പി എം എസും 1914 ല്‍ രൂപം കൊണ്ട എന്‍ എസ് എസും അവരവരുടെ മേഖലയില്‍ സമുദായപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തിപ്പോന്നപ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ സഭാ സംവിധാനങ്ങളില്‍ മാത്രമൊതുങ്ങുകയും സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കാതാവുകയും ചെയ്തു.
സമുദായ സംഘടന
1972 മാര്‍ച്ച് 26 ന് കേരളത്തിലെ എല്ലാ രൂപതകളിലെയും അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. അതിനു നിമിത്തമായതും സംവരണവിഷയം തന്നെയായിരുന്നു. 30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്. മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം  ക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. ഈ പശ്ചാത്തലത്തില്‍ സമുദായ സംഘടന കെ എല്‍ സി എ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
ഒരു കുടക്കീഴില്‍
2002 ല്‍ കെ ആര്‍ എല്‍ സി സി രൂപീകൃതമായപ്പോള്‍ ലത്തീന്‍ സഭയില്‍ അതൊരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കി. ഏകോപനമെന്നാല്‍ എന്ത് എന്നും സമുദായ സംഘടനയെന്നാല്‍ എന്ത് എന്നും ഇന്നും മനസ്സിലാകാത്ത ജനം ഒരുപാടുണ്ട്. പക്ഷെ ഈ ഏകോപനത്തിലൂടെ സമുദായ സംഘടന കരുത്താര്‍ജ്ജിക്കാന്‍ കഴിയണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ അവിടെ രൂപം കൊണ്ടിട്ടുള്ള അല്‍മായ ശുശ്രൂഷാ സമിതികളിലൂടെ ഒരു കുടുംബത്തില്‍ ഒരാളെങ്കിലും സമുദായ സംഘടനയില്‍ അംഗമാകണം. കെ ആര്‍ എല്‍ സി സി മെത്രാന്‍മാരും വൈദീകരും സന്യസ്തരും അല്‍മായരും അടങ്ങുന്ന വേദിയാണ്. അവര്‍ക്ക് എല്ലാ സമയത്തും എല്ലാ അധികാരികളോടും പ്രതികരിക്കാനും ആവശ്യങ്ങളുന്നയിക്കാനും പരിമതികളുണ്ട്. പക്ഷെ ആ ദൗത്യം നിക്ഷിപ്തമായിട്ടുള്ളത് സമുദായ സംഘടനയിലാണ്. സമുദായ സംഘടനയെന്ന ചുമരില്‍ എഴുതാന്‍ നേതാക്കളെ സൃഷ്ടിക്കുക സമുദായ സംഘടനയുടെ ഉത്തരവാദിത്വമാണ്. പക്ഷെ ചുമരുണ്ടായാലെ എഴുതാന്‍ സാധിക്കൂ, ചുമരുണ്ടാക്കാനുള്ള ഉത്തരവാദിത്വം സമുദായംഗങ്ങളൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്.

Thursday, November 24, 2022

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ച ചരിത്രം എങ്ങനെയെന്ന് പലരുടെയും ഓർമ്മയിൽ ഇന്നും ഉണ്ടാകും.

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ച ചരിത്രം എങ്ങനെയെന്ന് പലരുടെയും ഓർമ്മയിൽ ഇന്നും ഉണ്ടാകും.

ആരാധനാലയങ്ങളുടെ പേരിൽ പരസ്പ്പരം പടവെട്ടുന്ന ഇക്കാലത്ത് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ തങ്ങളുടെ ദേവാലയം നിലനിന്ന അതേ സ്ഥലം ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി വിട്ടുനൽകിയ ചരിത്രം തലമുറകൾക്കു പാഠവും പ്രചോദനവുമാണ്.

അവിടെനിന്നാണ് 1963 നവംബർ 21 വൈകിട്ട് 6.25 ന്  അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache)  എന്ന ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അന്തരീക്ഷത്തി ലേക്ക് കുതിച്ചുപാഞ്ഞത്.

കൗതുകകരമാണ് ആ ചരിത്രം.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് Indian Space Research Organization (ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തിലേക്കു ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരു ന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ആറ്റോമിക്ക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി ഭാഭയും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭാ യിയുമായിരുന്നു INCOSPAR ന്റെ ശില്പികൾ.

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപ ണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയി ലെ വെള്ളനാതുരുത്ത്, കരുനാഗപ്പിള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി. 

തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടുത്തെ സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു.  ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്​ദുൽകലാം ഉൾപ്പെടെ യുള്ളവർ  ചർച്ചിലെ ബിഷപ്​ പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോദ്ധ്യപ്പെ ടുത്തി. കാര്യങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ട ബിഷപ്പ് അടുത്ത ഞായറാഴ്ച വൈകിട്ട് തന്നെ വന്നുകാണാൻ അവരോട് നിർദ്ദേശിച്ചു.

ആ ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികളോട് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം തന്നെ വന്നുകണ്ട വിവരവും ചർച്ചുൾപ്പെടുന്ന പ്രദേശം ശാസ്ത്രവികസനത്തിനായി രാജ്യത്തിനു വിട്ടുനൽകേണ്ടതി ന്റെ ആവശ്യകതയും ബിഷപ്പ് ഹൃദയഹാരിയായി അനുയായികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതിന്റെ വിവരണം ഡോക്ടർ എപിജെ അബ്ദുൽ കലാം തൻ്റെ  'Ignited Minds' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

" ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെ യാണ് തേടുന്നത്.മതം ആദ്ധ്യാത്മകമാണ്. രണ്ടും ഈശ്വരന്റെ പ്രഭാവത്തിലാണ് നിലനിൽക്കുന്നത്. മക്കളേ, അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഈ ആലയം നമ്മൾ ശാസ്ത്രലോകത്തിനായി കനിഞ്ഞു നൽകണം." ബിഷപ്പ് പീറ്റർ ബെർണാഡ് പെരേരയുടെ ഈ വാക്കുകൾ വിശ്വാസികൾ നെഞ്ചോടണച്ചു. ദേവാലയം ഉൾപ്പെടുന്ന സ്ഥലം അവർ തുറന്ന മനസ്സോടെ സർക്കാരിന് വിട്ടുനൽകി.

അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മീൻപിടുത്ത മായിരുന്നു അവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അവിടുത്തെ മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറി.തുടർന്ന് റോക്കറ്റ്   വിക്ഷേപണ കേന്ദ്രത്തിനായി അറുനൂറേക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.വളരെ  പരിമിതമായ സാഹചര്യ ങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.

അവിടെനിന്നും ഒഴിഞ്ഞുപോയ വിശ്വാസികൾക്കായി മറ്റൊരു ഗ്രാമത്തിൽ 100 ദിവസം കൊണ്ട് പുതിയ പള്ളി പണിതുനൽകി അവരെയെല്ലാം അവിടെ പുനരധിവസിപ്പിച്ചു.

1960 കളിൽ തുമ്പ ഏറെ പരിമിതികളുള്ള ഒരു പ്രദേശമായിരുന്നു. ഒരു കാൻറീൻപോലും അവിടെയുണ്ടായി രുന്നില്ല. ശാസ്ത്രജ്ഞർ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി യാണ്  ചായയും പ്രാതലും കഴിച്ചിരുന്നത്. ഉച്ചഭക്ഷ ണവും ഈ വരവിൽത്തന്നെ കൊണ്ടുപോകും. ആകെ അനുവദിച്ചിരുന്ന ഒരു ജീപ്പ് എപ്പോഴും തിരക്കിലു മാകും.

കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങളും പേലോഡുകളും എത്തിച്ചിരുന്നത് സൈക്കിളുകളിലും കാളവണ്ടികളിലുമായിരുന്നു. വളരെ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തുമാണ് ഇന്ത്യയുടെ ആദ്യറോക്കറ്റ് 27 അടി ഉയരമുണ്ടായിരുന്ന  'നിക് അപ്പാച്ചെ'  അവർ 1963 നവംബർ 21 ന് അന്തരീക്ഷ ത്തിലേക്ക് വിജയകരമായി തൊടുത്തുവിട്ടത്. അന്തരീക്ഷത്തിൽ 180 കിലോമീറ്റർ ഉയരത്തിൽ നിന്നും അന്തരീക്ഷപഠന ത്തിനായി നിരവധി ചിത്രങ്ങൾ അന്ന് പകർത്തപ്പെടുകയും ചെയ്തു.

അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണ ങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തി ച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്. ഈ എല്ലാ വിജയങ്ങ ളുടെയും തുടക്കം 1963 നവംബർ 21 ന്നു കുതിച്ചുയർന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇരുപത്തിയേഴ് അടി മാത്രമുള്ള ആ റോക്കറ്റിൽ നിന്നുമായിരുന്നു.

അന്ന് തുമ്പ സെൻറ് മേരി മഗ്ദലന പള്ളിയിലെ ശാസ്ത്ര സ്നേഹിയായ ബിഷപ്പിന്റെ വിശാലമനസ്കതയും അനുയായികളുടെ പൂർണ്ണസമ്മതവും ഒന്നുകൊണ്ടു മാത്രമാണ് ഇത്തരമൊരു ബൃഹത്തായ സ്ഥാപനം ഭാവിതലമുറയുടെ നന്മക്കായി അവിടെ പടുത്തുയർ ത്താൻ കഴിഞ്ഞതെന്ന സത്യം എക്കാലവും സ്മരിക്ക പ്പെടേണ്ടതാണ്.

ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത് ഇതോടൊപ്പം ഉണ്ട് -

അന്ന് നിലനിന്ന തുമ്പ സെൻറ് മേരി മഗ്ദലന പള്ളി

ആദ്യ റോക്കറ്റ് വിക്ഷേപണം കാണുന്ന ആളുകൾ.

വിക്രം സാരാഭായ്, ഹോമിഭാഭ എന്നിവർ.
(കടപ്പാട്)

Tuesday, June 7, 2022

സ്കോളർഷിപ്പ് -ജാഗരൂകരായവർക്ക് ലഭിക്കുന്ന മറുപടി

ന്യൂനപക്ഷ വിഭാഗങ്ങളിലെ  ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്. അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുന്നവർ എന്തുകൊണ്ടാണ് അർഹത ഇല്ലാതായത് എന്ന് അന്വേഷിക്കുക പതിവല്ല. എന്നാൽ ഇക്കാര്യത്തിൽ നിരന്തരമായി തുടരന്വേഷണങ്ങൾ നടത്തുന്നവർക്ക് മറുപടിയും ലഭിക്കുന്നുണ്ട്.

അത്തരത്തിൽ മുന്നോട്ടു പോകാമോ എന്നാരാഞ്ഞപ്പോൾ,  തയ്യാർ എന്ന് പറഞ്ഞു മുന്നോട്ടുവന്ന ഒരു അപേക്ഷകയുടെ മാതാവിന് ലഭിച്ച മറുപടി ഇതോടൊപ്പമുണ്ട്. ജനസംഖ്യാനുപാതികമായും ബിപിഎൽ വിഭാഗത്തിന് മുൻഗണന നൽകിയുമാണ് സ്കോളർഷിപ്പ് നൽകുന്നതെന്നാണ് ഔദ്യോഗിക മറുപടി. അതേസമയം ബിപിഎൽ വിഭാഗത്തിൽ പെട്ടവരിലും സ്കോളർഷിപ്പ് ലഭിക്കാതെ പുറത്തുനിൽക്കുന്ന വരുണ്ട്. അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ നിരന്തരം ജാഗരൂകരാകുന്നതിന് ഇത്തരത്തിലുള്ള വിവരാവകാശ ചോദ്യങ്ങളും മറുപടികളും തുടരണം. സ്കോളർഷിപ്പ് സംബന്ധിച്ച വിജ്ഞാപനം പിഡിഎഫ് ഫയലായി ചേർത്തിട്ടുണ്ട്.PDF

Tuesday, April 19, 2022

ഗ്രാന്റ് ഷെവലിയർ എൽ. എം. പൈലി

ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ പിന്തുണച്ച കത്തോലിക്ക നേതാക്കളിൽ പ്രമുഖനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഷെവലിയർ എൽ. എം. പൈലി. 1918 ഡിസംബറിൽ ഇൻഡ്യൻ റിവ്യൂവിൽ അദ്ദേഹം എഴുതിയ ലേഖനം സ്വതന്ത്യസമരത്തെ പിന്തുണക്കാൻ കത്തോലിക്കരെ ശക്തമായി ആഹ്വാനം ചെയ്യുന്നതായിരുന്നു. 1938 ൽ സെന്റ് ബർക്കുമെൻ കോളെജിൽ അദ്ധ്യാപകനായിരിക്കെ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1945 ൽ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1946 ഡിസംബർ 31 ന് ലത്തീൻ കത്തോലിക്കരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഗുരുതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ശക്തമായ മുന്നറിയിപ്പ് അദ്ദേഹം ഉയർത്തി. 1946 ൽ എറണാകുളത്ത് സെന്റ് ആൽബർട്സ് കോളെജ് സ്ഥാപിച്ചപ്പോൾ പ്രഥമ പ്രിൻസിപ്പലും ഇദ്ദേഹമായിരുന്നു.

കൊച്ചി സംസ്ഥാനത്തെ നിയമസഭയുടെ അദ്ധ്യക്ഷത വഹിച്ചിരുന്നത് ദിവാനായിരുന്നു. 1946 ൽ കൊച്ചി നിയമസഭയുടെ ആദ്യത്തെ സ്പീക്കർ (non official president) ആയി എൽ എം പൈലി തെരഞ്ഞെടുക്കപ്പെട്ടു. 1949 ജൂലൈ ഒന്നിനാണ് തിരുവതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ സംയോജിച്ച് തിരു കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത്. 1951 ൽ തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാരും സ്വകാര്യ സ്ക്കൂൾ  മാനേജ്മെമെന്റും തമ്മിലുയർന്ന ഗൗരവമേറിയ പ്രശ്നങ്ങളും തുടർന്നുണ്ടായ പ്രക്ഷോഭവും രണ്ടു കൂട്ടർക്കും തൃപ്തികരമായി പരിഹരിക്കുന്നത് അദ്ദേഹമായിരുന്നു. 

1906 ൽ വരാപ്പുഴ അതിരൂപതയിൽ കാത്തലിക് അസോസിയേഷൻ രൂപം കൊള്ളുന്നുണ്ട്. ആർച്ച്ബിഷപ്പ് ഡോ ബർണാഡ് ഓഫ് ജീസസ്സ് പ്രസിഡന്റും എൽ എം പൈലി സെക്രട്ടറിയുമായിരുന്നു.1919 ൽ  ബെനഡിക്റ്റ്  പതിനഞ്ചാമൻ പാപ്പ "മാക്സിമും ഇല്ലൂദ്" എന്ന ചാക്രിക ലേഖനത്തിൽ ഏതദ്ദേശിയ മെത്രാന്മാർ അജപാലന ചുമതല ഏറ്റെടുക്കണമെന്ന സാധ്യത അവതരിപ്പിക്കപ്പെടുന്നുണ്ട്. 1920 ൽ കാത്തലിക് അസ്റ്റോസിയേഷന്റെ വാർഷിക യോഗത്തിൽ  എൽ. എം. പൈലി ഈ ചാക്രിക ലേഖനം പരാമർശിച്ച് ഏതദ്ദേശിയ മെത്രാനെന്ന ആവശ്യം ശക്തമായി അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ പ്രവർത്തനം തന്നെ നിലച്ചു.  

1948 ൽ ഷെവലിയർ പദവിയും 1962 ൽ ഗ്രാന്റ് ഷെവലിയർ പദവിയും നല്കി മാർപാപ്പ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചു.

1967 ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷൻ പുനസംഘടിപ്പിക്കുമ്പോഴും 1972 ൽ കെഎൽസി എ രൂപപ്പെടുംമ്പോഴും ഷെവലിയർ ഒരു പ്രേരക ശക്തിയായി ഉണ്ടായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്ഥാപനത്തിലും ഡോ എൽ എം പൈലി നേതൃപരമായ പങ്കു വഹിച്ചു.
കല്ലട ലോറൻസ് -  പാർശ്വവത്കരിക്കപ്പെട്ടു പോയിരുന്ന ഒരു തൊഴിലാളി വിഭാഗത്തെ കരുതലോടെ ചേർത്ത് പിടിച്ച് അവരിൽ സംഘടനാബോധം വളർത്തി രാഷ്ട്രീയപാർട്ടികൾക്ക് മാത്രം വശമുണ്ടായിരുന്ന തൊഴിലാളി സംഘടനാ പ്രവർത്തനം സ്വതന്ത്രമായി നടത്താമെന്നു തെളിയിച്ച അഖില കേരള  സ്വാതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു, ശ്രീ. കല്ലട ലോറൻസ്.

മോൺ. ആൽബർട്ട് പരിശവിളയുടെകൂടെ സംസ്ഥാനമെമ്പാടും  മത്സ്യതൊഴിലാളികളെ ഒരുമിച്ചു കൂട്ടി സംഘശക്തിയാക്കി മാറ്റിയ ഈ അദ്ധ്യാപകൻ  പാവപ്പെട്ട മത്സ്യതൊഴിലാളി സുഹൃത്തുകൾക്ക് പ്രിയപ്പെട്ട ലോറൻസ് സാർ ആയിരുന്നു. Central Board of Fishers അംഗമായ ആദ്യ മലയാളി ആയിരുന്നു  ഇദ്ദേഹം.  KLCA യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Mayyanad John - പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).കൊല്ലം ജില്ലയിലെ മയ്യനാട് കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു. 
കൃതികൾ

വേദഗ്രന്ഥം

ശ്രീയേശുക്രിസ്തു(1924)

ശ്രീ യേശുചരിതം(1927)

കന്യകാമറിയം

അന്തോണി പാദുവാ(1932)

ഫ്രാൻസിസ് അസീസി(1936)

ഫ്രാൻസിസ് സേവ്യർ (1939)

ക്രിസ്തുദേവാനുകരണം (1939)(തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷൻസ് ഓഫ് ജീസസ് ക്രൈസ്റ്റ് പരിഭാഷ)

ഫബിയോള(1940) - കാർഡിനൽ വൈസ്മെന്റെ ഫബിയോള ആഖ്യായികയുടെ പരിഭാഷ

ഭക്തമിത്രം(1944)

ക്രിസ്തുവിന്റെ ചരമകാലം(1948)

കൊച്ചുപൂക്കൾ(1956) - ലിറ്റിൽ ഫ്ളവേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് എന്ന കവിതയുടെ പരിഭാഷ

സെന്റ് പോൾ (1957)

ഫാദർ ഡാമിയൻ(1957)

ബിഷപ്പ് ബെൻസിഗർ

വിൻസെന്റ് ഡി പോൾ

സെന്റ് മാത്യുവിന്റെ സുവിശേഷം(ബൈബിൾ പരിഭാഷ. പഴയ നിയമം അച്ചടിപ്പിച്ചിട്ടില്ല) -ഫാ. മാർക്ക് പി. ഫെർണാണ്ടസ് പ്രസിദ്ധീകരിച്ചു, അസ്സീസി പ്രസ്, നാഗർകോവിൽ, ജൂലൈ 1947.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |

Monday, April 18, 2022

K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
P C Varky - 1876 മെയ് മൂന്നിനാണ് പള്ളിപ്പുറത്ത്  പി സി വർക്കി ജനിക്കുന്നത് അധ്യാപകനായി  പൊതുജീവിതമാരംഭിച്ച പി സി വർക്കി പിന്നീട് വർക്കി മാസ്റ്റർ എന്നറിയപ്പെട്ടു.  അക്കാലത്തെ പ്രമുഖ പത്രമാധ്യമം ആയിരുന്നു സത്യനാദത്തിന്റെ സഹ പത്രാധിപരായി വർക്കി മാസ്റ്റർ 1899 ലാണ് ചുമതലയേല്ക്കുന്നത്.
കൊച്ചിൻ ആർഗസ്,  വെസ്റ്റേൺ സ്റ്റാർ, കേരളപത്രിക, കേരള സഞ്ചാരി,
നസ്രാണി ദീപിക, മലയാള മനോരമ, സത്യനാദം എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖ പത്രമാധ്യമങ്ങൾ. ഇതിൽ സത്യനാദം  ആയിരുന്നു ഏറ്റവും പഴക്കമേറിയത്.  പക്ഷേ ഇന്ന് മനോരമയും ദീപികയും  ഒഴികെ ബാക്കിയെല്ലാം അപ്രത്യക്ഷമായി.

സത്യനാദത്തിന്റെ പത്രാധിപരായി
അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച വർക്കി മാസ്റ്റർ സത്യനാദത്തെ അക്കാലത്തെ ഏറ്റവും പ്രമുഖമായ പത്രമായി വളർത്തിയെടുത്തു. അദ്ദേഹം  സത്യനാദത്തിന്റെ ചുമതലയേൽക്കുമ്പോൾ ദ്വൈ വാരികയായിരുന്ന സത്യനാദം പിന്നീട്  വാരികയും, കേരളത്തിലെ ആദ്യത്തെ സചിത്ര വരികയും ആയി മാറി.

വാർത്തകളെ അതിവേഗം കണ്ടെത്തിയ വളരെ പ്രഗൽഭനായ പത്രപ്രവർത്തകനായിരുന്നു വർക്കി മാസ്റ്റർ . സ്വദേശാഭിമാനി കെ രാമചന്ദ്രൻ പിള്ളയെ നിരോധിച്ച തിരുവിതാംകൂറിലെ ദിവാനായിരുന്ന പി രാജഗോപാലാചാരി പിന്നീട് കൊച്ചിയുടെയും ദിവാനായി. ദിവാന്റെ  നയങ്ങളെ അതിരൂക്ഷമായും
എന്നാൽ ക്രിയാത്മകവുമായ വിമർശനം ഉന്നയിച്ച വർക്കി മാസ്റ്റർ വ്യക്തിപരമായ ആക്രമണം ഒഴിവാക്കിയിരുന്നു. ഇത് ദിവാന്റെ ബഹുമാനത്തിനും ആദരവിനും കാരണമായി.  കൊച്ചി രാജകുടുംബമായും പ്രധാന ഉദ്യോഗസ്ഥരുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ വർക്കി മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. ഭരണപരമായ കാര്യങ്ങളിൽ മാസ്റ്ററുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലമതിക്കപെട്ടു. സത്യനാദത്തിന്റെ
പത്രാധിപരെന്ന നിലയിൽ മലയാളഭാഷയ്ക്കും സമുദായത്തിനും രാജ്യത്തിനും ഉചിതമായ സംഭാവനകളാണ് വർക്കി മാസ്റ്റർ നൽകിയിട്ടുള്ളത്. 

രാഷ്ട്രീയ മണ്ഡലത്തിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. കൊച്ചി നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു പ്രാവശ്യ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തും. 
ഏറെ പ്രഗത്ഭനായ സമുദായ നേതാവുമായിരുന്നു അദ്ദേഹം. ലാറ്റിൻ ക്രിസ്ത്യൻ കോൺസ്സിന്റെ വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡണ്ടുമായും അദ്ദേഹം പ്രവർത്തിച്ചു. അഖില കേരള കത്തോലിക്ക കോൺഗ്രസ്സിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു. പത്രപ്രവർത്തന മണ്ഡലത്തിലെ അതികായകനായിരുന്ന പി.സി. വർക്കി മാസ്റ്റർ 1951 ൽ മരണമടഞ്ഞു.
| KLCA GOLDEN JUBILEE CHRONICLES |
സുവർണ്ണ സ്മൃതി
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |Xavier Arakkal - എറണാകുളം സെന്റ് ആൽബർട്സ്‌ കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്‌എച്ച്‌ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയ അദ്ദേഹം എംഎൽഎ, എംപി എന്നീ നിലകളിൽ നല്ല രതിയിൽ പ്രവർത്തിച്ചു. 
ആദ്യം 1977 ൽ പറവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനാകുന്നത്. പിന്നീട് 1980 ൽ കോൺഗ്രസ് പ്രതിനിധിയായും 1996ൽ ഇടതുപിന്തുണയോടുകൂടിയും സേവ്യർ അറക്കൽ എറണാകുളത്തെലോകസഭയിൽ പ്രതിനിധീകരിച്ചു.

B Wellington - വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വെല്ലിംഗ്ടൺ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് ഫാ. ജോസഫ് വടക്കൻറെ അനുയായി, കർഷക തൊഴിലാളി പാർട്ടിയുടെ പ്രസിഡണ്ടായി. 1965 ലും 1967 ലും കൽപ്പറ്റയിൽനിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967 മുതൽ 1969 വരെ ഇഎംഎസ് നമ്പൂതിരിപ്പാടിൻറെ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു. 1970 ൽ പള്ളുരുത്തി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം, കാവനാട് ആണ് സ്വദേശം. 

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
A.L Jacob - കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. 
1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Alexander Parambithara - കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ (ഫെബ്രുവരി 1900 - 10 ജൂൺ 1989 ). കൊച്ചി നിയമസഭാംഗം (1935-38) & (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളനിയമസഭയിലും അംഗമായിട്ടുണ്ട് അലക്സാണ്ടർ. എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് കേരളനിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്.
കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ച അലക്സാണ്ടർ ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാൻ(1967-68), ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാൻ(1969-70), എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്(1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്(1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Baby John - കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന *ബേബിജോൺ* ആ പേരിൽ അറിയപ്പെടാനുള്ള പ്രധാന കാരണം പ്രതിസന്ധിഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള രാഷ്ട്രീയ നയതന്ത്ര കഴിവ് മൂലമാണ്. 1952 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ട്. കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പല തവണ നിയമസഭാ സാമാജികനായി. സി അച്യുതമേനോൻ, കെ കരുണാകരൻ, കെ ആൻറണി, പി കെ വാസുദേവൻ നായർ, ഇ കെ നായനാർ എന്നിവരുടെ മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം കേരളരാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായിരുന്നു.
*| KLCA GOLDEN JUBILEE CHRONICLES|*

*Annie Mascarene*- കേരള രാഷ്ട്രീയ ചരിത്രത്തിലെ പുരുഷാധിപത്യ വിവരണങ്ങള്‍ക്കിടയില്‍ സുവര്‍ണ്ണ ലിപിക്കൊണ്ട് എഴുതപ്പെട്ട വനിതാ രത്നമാണ് തിരുവതാംകൂറിന്‍റെ ഝാന്‍സി റാണി എന്ന വിശേഷണത്തിന് ഉടമയായ ആനി മസ്ക്രീന്‍. സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ പ്രമുഖ, സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമാകുന്ന ആദ്യത്തെ വനിത, തിരു-കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലി അംഗം, കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ആദ്യ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത, കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ആദ്യ വനിത, ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പുവെച്ച വനിത തുടങ്ങിയ എണ്ണമറ്റ വിശേഷണത്തിന് ഉടമയാണ് ഈ സ്ത്രീരത്നം. ദേശീയ വിമോചനത്തിനായി അടങ്ങാത്ത പോരാട്ട വീര്യത്തോടെ നിര്‍ഭയം പടപൊരുതിയ ആനി മസ്ക്രീനിനെ ഝാന്‍സി റാണിയോടാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. 
1902 ല്‍ തിരുവനന്തപുരത്തെ ഒരു ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്ക്രീന്‍ ജനിച്ചത്. ഹോളി ഏഞ്ചല്‍സ് ഹൈസ്കൂള്‍, ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ്, മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്), ഗവണ്മെന്‍റ് ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ശ്രീലങ്കയിലെ കൊളമ്പോ സംഘമിത്ര കോളേജില്‍ അധ്യാപികയായി അല്പകാലം പ്രവര്‍ത്തിച്ചു. നാട്ടില്‍ മടങ്ങിവന്ന ആനി മസ്ക്രീന്‍ ബി എല്‍ ബിരുദം കരസ്ഥമാക്കി വഞ്ചിയൂര്‍ കോടതിയില്‍ മികച്ച അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യ ദാഹത്താല്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായത്. പട്ടം താണുപിള്ള അധ്യക്ഷനായി 1938 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവര്‍.
ദേശീയ പ്രസ്ഥാനത്തിന്‍റെ തീക്ഷ്ണ പോരാട്ടത്തിന്‍റെ ഫലമായി സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്ന ഇന്ത്യയില്‍ തിരുവിതാംകൂറിന്‍റെ സ്ഥാനം സമന്വയിപ്പിക്കുന്നതിനും, ഉറപ്പിക്കുന്നതിനുമുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് ആനി മസ്ക്രീന്‍. നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ നേതാവും, സജീവ പ്രവര്‍ത്തകയുമായിരുന്ന കേരളത്തിന്‍റെ ഝാന്‍സി റാണി പല കാരണങ്ങളാല്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് വരിക്കുകയും, ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിറയന്‍കീഴിലും കാട്ടാകടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചതിനാലും, പുന്നപ്ര-വയലാര്‍ സമരത്തെ സര്‍ക്കാര്‍ നിണമൊഴുക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ തീപ്പൊരി പ്രസംഗം നടത്തിയതിന്‍റെ പേരിലുമൊക്കെയാണ് ഭരണകൂടം ആനി മസ്ക്രീനെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചത്.
ലിംഗപരമായ വിവേചനം അതിശക്തമായ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത്, തന്‍റെ ആശയങ്ങളെ ജനങ്ങളിലെത്തിക്കാന്‍ ആവേശകരമായ പ്രസംഗങ്ങളെ ശക്തമായ ആയുധങ്ങളായി ആനി മസ്ക്രീന്‍ ഉപയോഗിച്ചിരുന്നു. തന്‍റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തവും,സമത്വവും ഉറപ്പുവരുത്തുന്നതിനായി അവര്‍ തീക്ഷ്ണമായി പരിശ്രമിച്ചിരുന്നു. ആയിരങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ പ്രഭാഷണ പാടവത്താല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാക്കളിലെ പ്രധാനിയാകുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്നു. ആനി മസ്ക്രീന്‍റെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ മത്സരിച്ച് ജയിച്ചത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. അതിനുശേഷം ഒരു സ്ത്രീയും കേരളത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടില്ല. അന്നവര്‍ തോല്‍പ്പിച്ചത് തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പരവൂര്‍ ടി കെ നാരായണ പിള്ളയെ ആയിരുന്നു. 68,117 വോട്ടിനായിരുന്നു സ്വതന്ത്രയായി പോരാടിയ ആനി മസ്ക്രീന്‍റെ ചരിത്ര വിജയം. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ അതികായകനായ പരവൂര്‍ ടി കെ ക്ക് 48,500 വോട്ടും ആനി മസ്ക്രീനിന് 1,16,617 വോട്ടുമാണ് ലഭിച്ചത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പോരാടാനും, സ്ഥാനമുറപ്പിക്കാനും, പ്രതികരിക്കാനും കഴിയുന്ന ശക്തരായ സ്ത്രീകള്‍ നമ്മുടെ സമൂഹനിര്‍മ്മിതിക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഈ ധീര വനിതയുടെ ചരിത്രം.
| KLCA GOLDEN JUBILEE CHRONICLES |

*സുവർണ്ണ സ്മൃതി സമ്മേളനം*
2022 ഏപ്രിൽ 29, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ

Saturday, April 9, 2022

KLCA STATE MANAGING COUNCIL MEETING 09.04.2022 at Ernakulam

Adieu for Bishop Emeritus Stephen Athipozhiyil

ആലപ്പുഴ രൂപത ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന് ആദരാഞ്ജലികൾ. 

Bishop Stephen was born on 18 May 1944, in Alleppey. He was ordained priest at Mount Carmel Cathedral, by Bishop Michael Arattukulam on 5 October, 1969. He served as prefect of the diocesan minor seminary and as parish priest in Omanappuzha. After earning an M.A.in philosophy from University College, Trivandrum, in 1982, he was appointed rector of the minor seminary and manager of Leo XIII high school. He was also the teaching staff of St. Josephs Pontifical Seminary, Aluva. He also served the diocese as the consultor and the executive director of the dioceses social welfare society.

He was appointed coadjutor Bishop with right of succession on 16 November 2000 at the age of 56. He was ordained Bishop 11 February 2001, and he succeeded Bishop Peter M. Chenaparampil on 9 December 2001 as Bishop of Alleppey. He was retired from active episcopal ministry on 11 October, 2019. He is a priest for 52 years and a bishop for 21 years.

Saturday, March 19, 2022

OUR DEAR ORGANIZATION – KLCA... Article by Henry John

OUR DEAR ORGANIZATION – KLCA

Our dear Orgnization – Kerala Latin Catholic Association is very fondly kept in my heart since my 
youth days. It is with much joy and pride that memories of this mighty association linger in me 
on the occasion of its Golden Jubilee. 

I am glad to note that the Association has a very able and committed leadership now. The 
efficient and learned General Secretary Adv.Sherry J.Thomas,and President Mr.Antony 
Noronho who lead the Association are our blessings. They are in fact true successors of 
eminent founder leaders like Chev.K.J.Berlieh, Dr.E.P.Antony, etc. Hearty congratulations and 
thanks for their dedicated and most powerful leadership. I salute with pride our Former 
President Mr.Shaji George also for his long committed service. Since its inception in the year 
1972, many eminent personalities headed this Association all of whom are our cause of 
admiration eg.Chev.V.C.Antony and so forth.

KLCA has proved itself its strength and pertinence especially in the Kerala history. It is the 
stronghold of our community. By its effective interventions from time to time, the Association 
has provided many salutary reliefs and rights to our community. Thanks to KLCA.

As for me, I have fond memories from my youth life. Vijayapuram did not have a diocesan unit 
in the former years of establishment of KLCA in the state level.. Still a number of youth 
members could take part in the State Annual celebrations and in the epoch-making Rally from 
Fortcochin to Palluruthy Veli in the year 1974. This was possible just because of the earnest 
efforts of eminent leaders of Vijayapuram like Mr.T.A.Paul, Cyril Rozario etc. and their 
magnanimous helps. In the various competitions that were held in Ernakulam , it was very 
astonishing that the Vijayapuram members bagged quite a number of prizes, that too without 
any preparations. I was awarded First prize for the English Essay Writing(Senior) and it was my 
first Extra-curricular certificate ever received in my life. The Certificate is dated 24 March 1974, 
and signed by Mr.K.J.Berlieh President,and Dr.E.P.Antony General Secretary and Chairman of 
Competitions Committee(name not recognizable) .My love for KLCA blooms from thereon! 

On a later date thereafter at Kottayam, a congratulatory meeting was arranged in the St.Joseph’s 
G.H.S., at which the then-Bishop of Vijayapuram Dr.Cornelius Elanjickal profusely congratulated 
the prize winners and gave away the same certificates again during that function. 

Immediately during that year itself, I got employed in the Bank and on subsequent years 
Mr.T.A.Pul Thaiparambil was very keen to take me also to Ernakulam for the State Management 
Committee Meetings usually held in the MASS HOTEL, Ernakulam North. Paul Sir would come in his car and pick me up from my house. I remember to have participated in 4 or 5 such State 
Managing Committee meetings with Mr.T.A.Paul and Mr.Cyril Rozario. Note that Vijayapuram 
had no official unit of KLCA till the year 2001. During the tenure of Bishop Cornelius Elanjickal, 
a unit named “Vijayapuram Catholic Association” was allowed to function and later in 2001 it 
was Bishop Peter Thuruthikonam who officially granted permission for the KLCA diocesan Unit. 
It was during these Managing Committee meetings that I remember to have seen Mr.Antony 
Ambatt (who was also a young representative of Verapoly then.). I feel very much proud to 
have received that privilege to take part in KLCA State Mg.Committee meetings during a time 
when Vijayapuram had no official representation. Thanks to Mr.T.A.Paul Thaiparambil whose 
desire was that young people should come forward from Vijayapuram to work in KLCA,

During the difficult times of the Association, especially for a few years from 2006, I was in the 
forefront to help our Diocesan Unit, although I had no official post in it. The dissident fraction 
headed by a handful of persons created all sorts of problems for the Bishop, the Diocese and 
the Association. I was specially targeted by these people and had to deal with even physical 
attacks, just because I loved our Association. I recollect that unfortunately, some of the 
Diocesan Leaders did not come forward to protect the association, but they kept aloof for 
their own interests. Bishop Thekethecheril was very calm and his advice to me was not to 
react to any of the provocations. (Vicar General was finally compelled to file a police complaint for which 
also I had to appear at the police station at the request of the Diocesan Director). The dissident group will 
have its own natural end , that was the Bishop’s stand. And it so happened.! I am very happy 
that I could stand with our KLCA during its most difficult times in the Diocese. 

Although I opted for not taking up official posts, I am glad that by the grace of God I could be at 
the fore-front in many of the Diocesan Association activities. To cite an instance, the three-
day State Leaders’ Meet held in Vijayapuram in February 2008 was practically in my hands in 
full, though I was not an Office-bearer. Whatever little I could do , the Almighty prompted me 
to do for the Diocesan Unit in manifold ways. The Directors and Office-bearers supported me 
indeed. ( For the moment, however, no direct involvement is there on my part for personal and official reasons).

 I conclude with offering my hearty congratulations to the Association and its leadership for the splendid contribution to the growth of our community. My humble prayers and wishes for ever more success in the days to come on the occasion of Golden Jubilee of our mighty Organization. 
I just wanted to note down my memories. God bless.

Henry John Vijayapuram 


KLCA ANTHEM RECORDING

കെ എൽ സി എ ആന്തം - ഗായകൻ കെസ്റ്റർ, ഗാനരചയിതാവ് ഷൈജു കേളന്തറ, സംഗീത സംവിധായകൻ ജോൺസൻ മങ്ങഴ എന്നിവർ റെക്കോർഡിംഗ് സമയത്ത്. 

ഭാരവാഹികളായ അഡ്വ ഷെറി ജെ തോമസ്, T A ഡാൽഫിൽ, ബിജു ജോസി, വിൻസ് പെരിഞ്ചേരി, പി.എം ബെഞ്ചമിൻ, സംഗീതജ്ഞരായ ജോയൽ ജോസഫ്, ഹാരി കൊറേയ എന്നിവരോടൊപ്പം.
KLCA ANTHEM RECORDING

KLCA JUBILEE SONG RECORDING

ഫാ. മാർട്ടിൻ തൈപറമ്പിൽ രചിച്ച്, ജോൺസൺ മങ്ങഴ ഈണം നൽകിയ കെ എൽ സി എ സുവർണ്ണ ജൂബിലി ഗാനം ഗാഗുൽ ജോസഫ്  ആലപിക്കുന്നു. ഒപ്പം ജോൺസൺ മങ്ങഴ, അമൽ ജോസ്, എബിൻ പീറ്റർ. 
അഡ്വ ഷെറി ജെ തോമസ്, ടി എ ഡാൽഫിൻ, ജോർജ്ജ് നാനാട്ട്, എൻ ജെ പൗലോസ്, ജോമോൻ ആൻറണി എന്നിവർ സ്റ്റുഡിയോയിൽ. 

മാർച്ച് 27 നാണ് ജൂബിലി ഗാനം പ്രകാശനം ചെയ്യുന്നത്.
Klca Golden Jubilee

Wednesday, March 16, 2022

ആർച്ബിഷപ്പ് സൂസപാക്യം പിതാവിന് KLCA ജൂബിലി ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് നൽകി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് വിശദീകരിക്കുന്നു. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് സമീപം.

https://www.facebook.com/820809578041366/posts/4720303834758568/

Tuesday, March 1, 2022

KLCA GOLDEN JUBILEE LOGO RELEASE

സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കൊച്ചി - 1972 ൽ സംസ്ഥാനതലത്തിൽ ആരംഭിച്ച കേരള  കാത്തലിക് അസോസിയേഷൻറെ ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കെ ആർ എൽ സി സി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. സമുദായത്തിൻറെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന മുന്നിട്ടിറങ്ങുകയും വേണം എന്ന് ബിഷപ്പ് ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. 

2022 മാർച്ച് 27ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജൂബിലി ഉദ്ഘാടനസമ്മേളനത്തോടുകൂടി ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.  കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് ഓരോ രൂപതയും ആതിഥേയത്വം വഹിക്കും. 2023 മാർച്ചിൽ കൊച്ചിയിൽ വിപുലമായ രീതിയിൽ സമാപന സമ്മേളനം നടക്കും.

കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെഎൽസിഎ നേതാക്കളായ ടി. എ ഡാൽഫിൻ, ബിജു ജോസി, അലക്സ് താളുപ്പാടത്ത്, വിൻസ് പെരിഞ്ചേരി, പൈലി ആലുങ്കൽ,  ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എൻ ജെ പൗലോസ്, സാബു വി തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം വിൻസ്  പെരിഞ്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

KLCA GOLDEN JUBILEE

Saturday, February 26, 2022

കെഎൽസിഎ -സമൂഹത്തിൻ്റെ ഉന്നതിക്കായി സേവനം ചെയ്ത പ്രസ്ഥാനം-- ടി.ജെ.വിനോദ് എംഎൽഎ

കെഎൽസിഎ -സമൂഹത്തിൻ്റെ ഉന്നതിക്കായി സേവനം ചെയ്ത പ്രസ്ഥാനം-- ടി.ജെ.വിനോദ് എംഎൽഎ

കൊച്ചി: ലത്തീൻ സമുദായത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാസമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ടി.ജെ.വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു.
കെഎൽസിഎ
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ നവോത്ഥാന തലങ്ങളിൽ നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള ലത്തീൻ സമുദായത്തിൻ്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. സമുദായത്തിൻ്റെ ശക്തമായ അത്മായ മുന്നേറ്റമായി കെഎൽസിഎ മാറിയിട്ടുണ്ട് എന്നത് അഭിമാനകരമായ വസ്തുതയാണ്. സംഘടനയുടെ നേട്ടവും കോട്ടവും വിലയിരുത്തി കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകാൻ ജൂബിലി ആഘോഷങ്ങൾ കാരണമാകട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ അധ്യക്ഷനായിരുന്നു. കിൻഫ്ര  ചെയർമാൻ സാബു ജോർജ് മുഖ്യാഥിതിയായിരുന്നു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്,
കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, കെഎൽസിഎ  മുൻ സംസ്ഥാന പ്രസിഡൻ്റ്
 ഷാജി ജോർജ്, വരാപ്പുഴ അതിരൂപത അസോ. ഡയറക്ടർ ഫാ.രാജൻ കിഴവന, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ കരിപ്പാട്ട്, കെസിഎഫ് സെക്രട്ടറി ജസ്റ്റീന തോമസ്, കെഎൽസിഎ വൈസ് പ്രസിഡൻ്റുമാരായ ഇ.ഡി.ഫ്രാൻസീസ്, ജോസഫ് ജോൺസൻ, ട്രഷറർ എബി കുന്നേപ്പറമ്പിൽ, 
വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.

ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാര്‍ച്ച് 27-ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.
1972 മാര്‍ച്ച് 26-നാണ്  ലത്തീന്‍ കത്തോലിക്കരുടെ ഔദ്യോഗിക സമുദായ സംഘടനയായ കെഎൽസിഎ 
സംസ്ഥാനതലത്തില്‍
രൂപം കൊണ്ടത്.

T J Vinod MLA inaugurated KLCA Golden Jubilee Organising Committee Office

Thursday, February 17, 2022

Greetings to New Archbishop of Trivandrum - Most Rev Dr Thomas J Netto

തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായ മോസ്റ്റ് റവ ഡോ: തോമസ്  ജെ നെറ്റോയ്ക്ക് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപത  സമിതി അംഗങ്ങൾ ആശംസകൾ അർപ്പിക്കുന്നു.

KLCA GOLDEN JUBILEE

സംഘാതശക്തി സമനീതിക്ക്
സത്യം ഐക്യം മുന്നേറ്റം

1972 മാർച്ച് 26 ന് സംസ്ഥാന തലത്തിൽ രൂപീകൃതമായ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഗോൾഡൻ ജൂബിലി ഉദ്ഘാടന യോഗം - 2022 മാർച്ച് 27 ഞായറാഴ്ച 3 pm - എറണാകുളം ടൗൺഹാളിൽ. 

സംഘാതശക്തി സമനീതിക്ക്- സത്യം ഐക്യം മുന്നേറ്റം
എന്നതാണ് ജൂബിലി ആപ്തവാക്യം. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ 2022 മാർച്ച് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ നടക്കുന്നു. 

പങ്കെടുക്കാം, സമുദായ മുന്നേറ്റത്തിൽ പങ്കാളിയാകാം.

© Kerala Latin Catholic Association.