Pages

Monday, September 4, 2023

മുതലപൊഴിയിൽ ശാസ്ത്രിയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് KLCA മുതലപ്പൊഴി മാർച്ച്‌ നടത്തും

 Kerala Latin Catholic Association


Press Release:

04.09.23


Press Release 


മുതലപൊഴിയിൽ ശാസ്ത്രിയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് KLCA മുതലപ്പൊഴി മാർച്ച്‌ നടത്തും


കൊച്ചി: മുതലപൊഴിയിൽ അശാസ്ത്രിയമായി പുലിമുട്ട് നിർമിച്ചതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകുകയും ഇക്കാര്യം പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ൽ അശാസ്ത്രിയമായ പുലിമുട്ട് നിർമിച്ചതിനു ശേഷം 125 ൽ അധികം അപകടങ്ങളും 69 ൽ അധികം മരണങ്ങളും 700 ഓളം പേർക്ക് പരിക്ക് പറ്റുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി. ശാസ്ത്രയമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുക, ഇപ്പോൾ നിർമിച്ചിരിക്കുന്ന പുലിമുട്ടിന്റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നഷ്ട്ടപരിഹാരം നൽകുന്നത് പോലെ മുതലപൊഴിയിൽ ദുരന്തത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, അവർക്കായുള്ള നഷ്ട്ടപരിഹാര തുകയും, വീടില്ലാത്തവർക്ക് വീട് നൽകുകയും, മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി , വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യകതകൾ നിരന്തരമായി സർക്കാരിന്റെ മുന്നിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.


ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികൾ പ്രഖ്യാപിച്ചു എങ്കിലും അവ ഇപ്പോഴും പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെയ്തിരിക്കുന്ന കാര്യങ്ങൾ ഒഴിച്ചാൽ, മണൽ നീക്കം ചെയ്യുന്നതുപ്പെടെയുള്ള നടപടികൾ അദാനിയുടെ ഉത്തരവാദിത്വമാണ് എന്ന രീതിയിൽ ആണ് സർക്കാർ നിലപാട്. ഇപ്പോഴും മണൽ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലപൊഴി വിഷയത്തിൽ അടിയന്തിരമായി നടപടികൾ ഉണ്ടാകണം എന്ന് ആവശ്യപെട്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി മാർച്ച്‌ സംഘടിപ്പിക്കുന്നത്. 


സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് പുതുക്കുറിച്ചിയിൽ നിന്നും , അഞ്ചുതെങ്ങിൽ നിന്നും പദയാത്രകൾ മുതലപൊഴിയിലേക്ക് ആരംഭിയ്ക്കും.

              പദയാത്രകൾ ഒരുമിച്ച് ചേർന്ന് മുതലപൊഴിയിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യും , പുതുക്കുറിച്ചി , അഞ്ചുതെങ്ങ് ഫോറോന KLCA സമിതികളുമാണ് സമരത്തിനു അതിഥേയത്വo വഹിക്കുന്നത് . കേരളത്തിലെ 12 രൂപതകളിൽ നിന്ന് നേതാക്കൾ " സമര സാരഥികളായി " സമരത്തിൽ പങ്കെടുക്കും.


മുതലപ്പൊഴി വിഷയത്തിൽ പ്രതികരിച്ചവർക്കെതിരെ കളവായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളിൽ ഒന്നാണ്.


ജൂലൈ മാസം 31 ന് സംസ്ഥാന സർക്കാർ പ്രഖ്യപിച്ച കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കാത്തതാണ് ഇപ്പോൾ അപകടങ്ങൾ തുടരാൻ കാരണം. മുതലപൊഴിയിൽ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി ഉടനെ തുടങ്ങും എന്ന് അറിയിച്ചെങ്കിലും അക്കാര്യങ്ങൾ പൂർത്തിയായിട്ടില്ല. സാൻറ് ബൈപാസിങ് ഉൾപ്പടെയുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങുന്നതിനു ധാരണയായിട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. വീണ്ടും പഠന റിപ്പോർട്ട്‌ കത്തിരിയ്ക്കുന്ന നിലപാട് ശരിയല്ല , ഇതിനോടകം തന്നെ ഈ വിഷയത്തിൽ പഠന റിപ്പോർട്ടുകൾ നിലവിൽ ഉണ്ട്.


വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പുകളുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു നിബന്ധനയാണ് മുതലപൊഴിയിൽ ശാസ്ത്രിയമായ രീതിയിൽ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്നുള്ളത്.ഇത് സംബന്ധിച്ച് യാതൊരു ധാരണയും ആയിട്ടില്ല എന്നുള്ളതുമാണ് പ്രക്ഷോഭത്തിനു ഇറങ്ങാൻ കാരണമെന്നു KLCA നേതാക്കൾ പറഞ്ഞു.

        ഇക്കാര്യത്തിനായി ചേർന്ന KLCA യുടെ പ്രത്യേക സംസ്ഥാന മാനേജിങ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. കേരള റീജിനൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ശ്രീ ജോസഫ് ജൂഡ് യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , വിൻസി ബൈജു , ബേബി ഭാഗ്യോദയം , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , സാബു കാനക്കപ്പള്ളി , അനിൽ ജോസ്  , ജോസഫ്കുട്ടി കടവിൽ , അഡ്വ മഞ്ജു, ജോൺ ബാബു , പൂവം ബേബി , ഷൈജ ആന്റണി , സാബു വി തോമസ് , ഹെൻറി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു .



Sherry J Thomas

9447200500

President 


Biju Josey

9447063855

General Secretary 


©| Kerala Latin Catholic Association |

| 04.09.2023 |

No comments:

Post a Comment