Tuesday, April 11, 2023

Klca Statement

|Kerala Latin Catholic Association,
State Committee |

Press Release 
10.04.2023

*ഭാരതത്തിലെ ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്* 
-കെഎൽസിഎ 

കൊച്ചി: വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിൻറെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസ്സിലാക്കാനുളള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്ക് ഉണ്ട് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങൾ സ്വാഭാവികമാണ്. അതിലപ്പുറം വലിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും അതിന് കാണേണ്ടതില്ല.  

ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ, സ്റ്റാൻ സ്വാമി വിഷയം,  ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധിക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരെ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം സഭകളിൽ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്കോളർഷിപ്പ്,  ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം   എന്നിവയൊക്കെ ചർച്ചകൾക്ക് വിധേയമാക്കപ്പെടേണ്ട കാര്യങ്ങളാണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുക. 

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ അവസരത്തിൽ തയ്യാറാകണം.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡൽഹി കത്തീഡ്രലിൽ നടത്തിയ സന്ദർശനം ശുഭസൂചനയെങ്കിലും തുടർച്ചയായി കൈസ്തവർക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കെ എൽ സി എ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 10.04.2023 |

Samvarana Samudaya Munnani

സംവരണ സമുദായ മുന്നണിയും ഓൾ ഇന്ത്യ ബാക്ക് ബോർഡ് ക്ലാസ്സ് ഫെഡറേഷനും ചേർന്ന് നടത്തുന്ന സെമിനാർ- നേതൃ സമ്മേളനം. പ്രഫ. ഡോ. മോഹൻ ഗോപാൽ സംസാരിക്കുന്നു. 

_(സംവരണ സമുദായങ്ങളുടെ ഏകോപന സംവിധാനമാണ് സംവരണ സമുദായ മുന്നണി. കെഎൽസിഎ ഈ മുന്നണിയിൽ മുഖ്യപങ്ക് വഹിക്കുന്നു. സംസ്ഥാന വികസന വകുപ്പ് ഡയറക്ടർ വി ആർ ജോഷി നേതൃത്വം നൽകുന്ന ഏകോപന സമിതിയാണ് ഓൾ ഇന്ത്യ ബാക്ക് വേർഡ് ക്ലാസ്സ്സ് ഫെഡറേഷൻ.)_

Wednesday, April 5, 2023

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

|Kerala Latin Catholic Association,
State Committee |

Press Release 
05.04.2023

*സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്*

കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന പരിശോധിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. 
കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ വകുപ്പ് തലത്തിലുള്ള നിര്‍ദ്ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി.

ശിക്ഷാവിധികളിലൂടെ കുറ്റവാളികളില്‍ പരിവര്‍ത്തനം ഉണ്ടാകുക എന്നത് ഇന്ത്യയുടെ ക്രിമിനല്‍ നിയമസംഹിതയുടെ ഭാഗമായിത്തന്നെ വിവക്ഷിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വിവിധ ആത്മീയ സന്നദ്ധസംഘടനകള്‍ ജയിലുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണ്.   

അതുകൊണ്ട് ജയിലുകളില്‍ വിശുദ്ധകുര്‍ബാനയുള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങള്‍ വിലക്കിയ നടപടി അടിയന്തിരമായി പുനപരിശോധിച്ച് ഈ വിശുദ്ധവാരത്തിലും തിരുക്കര്‍മ്മങ്ങള്‍ ജയിലുകളില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎൽസിഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ആധ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവാസ്  എന്നിവർ സംയുക്തമായി നൽകിയ കത്തിന്റെ  പകർപ്പ് ജയിൽ ഡിജിപി ക്കും നൽകിയിട്ടുണ്ട്. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 05.04.2023 |

klca golden Jubilee meet 2023

സുവര്‍ണ്ണ ജൂബിലി സമ്മേേളനം - ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി

കൊച്ചി : രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ ജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കെ ആര്‍ എല്‍ സി സി പ്രസിഡന്‍റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തില്‍ സമുദായത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്.
പിന്നാക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശസംരക്ഷണത്തിനും  ഇതര വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി വളര്‍ത്തുന്നതിനും ലത്തീന്‍ സമുദായം നേതൃത്വം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
ഭരണഘടനാ പരമായ വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന സാമൂഹിക നീതിക്കെതിരായ പ്രതികൂല നയങ്ങള്‍ തിരുത്തണമെന്നും സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളത്തത്തിലെ അന്തരം വര്‍ദ്ദിപ്പിക്കുന്ന  നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  
തീര നിയന്ത്രണ വിജ്ഞാപനം മൂലം തടസ്സപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാകളുടെയും ഭവനനിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രാദേശിക വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരണക്കണം.
തീരവാസികളെ ബാധിക്കുന്ന വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ മാന്യമായ പുനരധിവാസപാക്കേജുകള്‍ ഉറപ്പാക്കുകയും പദ്ധതി രൂപീകരണത്തില്‍ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകുകയും വേണം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഗുരുതരമായ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ സാധ്യതകള്‍ പരിശോധിക്കണം. ചെല്ലാനത്തെ കടല്‍ഭിത്തിയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുകയും മഴക്കാത്തിനു മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കുകയും വേണം.
വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍ സമുദായത്തെ ഒറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടികളില്‍ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിക്കുകയും, നീതിരഹിതമായി സഭാമേലധ്യക്ഷന്‍മാര്‍ക്കും സമുദായാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.
ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ അധികാരികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം.    

തീരനാട്ടിലും ഇടനാട്ടിലും മലനാട്ടിലുമായി 12 രൂപതകളില്‍ വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കെടുത്തു. റാലിയും സമ്മേളനവും സമുദായത്തിന്‍റെ ഐക്യവും കെട്ടുറപ്പും രാഷ്ട്രീയ അധികാര വര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുന്നതായി.
കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഹൈബി ഈഡന്‍ എം പി, ബിഷപ്പുമാരായ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം), , റൈറ്റ് റവ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), മോണ്‍ മാത്യു കല്ലിങ്കല്‍ (വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍), മോണ്‍ ഷൈജു പര്യാത്തുശ്ശേരി (കൊച്ചി രൂപത വികാര്‍ ജനറല്‍), കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി തോമസ് തറയില്‍,  കെ എല്‍ സി എ ജനറല്‍ സെക്രട്ടറി ബിജു ജോസി, മുന്‍ സംസ്ഥാന പ്രസിഡന്‍റും ജൂബിലി ചെയര്‍മാനുമായ ആന്‍റണി നൊറോണ, ജനറല്‍ കണ്‍വീനര്‍ ടി എ ഡാല്‍ഫിന്‍, ശ്രീ. പ്രൊ: കെ. വി. തോമസ്, കേരള സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി, ശ്രീ. കെ.ജെ. മാക്സി, എം.എല്‍.എ. കൊച്ചി, ശ്രീ. എം. വിന്‍സന്‍റ്, കോവളം എം.എല്‍.എ. ശീ. ടി.ജെ. വിനോദ് , എറണാകുളം എംഎല്‍.എ., ശ്രീ. ഇ.ടി. ടൈസന്‍ മാസ്റ്റര്‍, കൈപ്പമംഗലം എം.എല്‍.എ. , ശ്രീമതി. ദലീമ ജോജൊ, അരൂര്‍ എംഎല്‍.എ,  ശ്രീ ഡൊമിനിക് പ്രസന്‍റേഷന്‍, മുന്‍ മന്ത്രി, ശ്രീ സാബു ജോര്‍ജ്ജ് ചെയര്‍മാന്‍, കിന്‍ഫ്ര എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, രതീഷ് ആന്‍റണി  - സംസ്ഥാന ട്രഷറര്‍, ശ്രീ. ബെന്നി പാപ്പച്ചന്‍ സിഎസ്എസ് സംസ്ഥാന വൈസ് ചെയര്‍മാന്‍, ശ്രീ. ബാബു തണ്ണിക്കോട് (സംസ്ഥാന പ്രസിഡന്‍റ്, കെഎല്‍എം), ശ്രീ. ഷൈജു റോബിന്‍ കെ.സി.വൈ എം, ലാറ്റിന്‍ പ്രസിഡന്‍റ്, ശ്രീമതി. ഷേര്‍ളി സ്റ്റാന്‍ലി, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്‍റ്, ശ്രീമതി. മോളി മൈക്കിള്‍, വി.ഐ.ഡി.ഇ.എസ്  പ്രസിഡന്‍റ്, ശ്രീമതി. ആലീസ് ലൂക്കോസ് ഡബ്ല്യു ഐ.എന്‍ സൊസൈറ്റി എന്നിവര്‍ പ്രസംഗിച്ചു.
മുന്‍സംസ്ഥാന പ്രസിഡന്‍റുമാരായ ശ്രീ. ഷാജി ജോര്‍ജ,് അഡ്വ. റാഫേല്‍ ആന്‍റണി, ശ്രീ.  സി.ജെ. റോബിന്‍, ആന്‍റണി നൊറോണ, അഡ്വ.ജൂഡി ഡിസില്‍വ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശ്രീ ആന്‍റണി എം അമ്പാട്ട്, ശ്രീ. നെല്‍സണ്‍ കോച്ചേരി,     ശ്രീ. ജെ സഹായദാസ,്       ശ്രീ. ഇ ഡി ഫ്രാന്‍സീസ് എന്നിവര്‍ക്ക് ആദരവ് നല്‍കി.  സംഘാടക സമിതി ഭാരവാഹികളായ  ഫാ. ആന്‍റണി കുഴിവേലി (ആദ്ധ്യാ. ഉപദേഷ്ടാവ്, കൊച്ചി രൂപത), പൈലി ആലുങ്കല്‍ (പ്രസിഡന്‍റ് കൊച്ചി രൂപത), ജോര്‍ജ്ജ് ബാബു (കൊച്ചി ജന. സെക്രട്ടറി), ജോബ് പുളിക്കല്‍ (കൊചി ട്രഷറര്‍), സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, നൈജു അറക്കല്‍, സാബു കാനക്കാപ്പള്ളി, ജോസഫ്കുട്ടി കടവില്‍, അനില്‍ ജോസ്, സെക്രട്ടറിമാരായ അഡ്വ മജ്ഞു ആര്‍ എല്‍, ജോണ്‍ ബാബു, ദേവസ്യ ആന്‍റണി, ഷൈജ ആന്‍റണി, ഹെന്‍റി വിന്‍സന്‍റ്, സാബു വി തോമസ്, രൂപതാ പസിഡന്‍റുമാരായ ആല്‍ഫ്രഡ് വില്‍സന്‍ (നെയ്യാറ്റിന്‍കര), പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), ലെസ്റ്റര്‍ കാര്‍ഡോസ് (കൊല്ലം), ക്രിസ്റ്റഫര്‍ പത്തനാപുരം (പുനലൂര്‍), എബി കുന്നേപ്പറമ്പില്‍ (വിജയപുരം), ജോണ്‍ ബ്രിട്ടോ (ആലപ്പുഴ), സി ജെ പോള്‍ (വരാപ്പുഴ), അനില്‍ കുന്നത്തൂര്‍ (കോട്ടപ്പുറം), ബിനു എഡ്വേര്‍ഡ് (കോഴിക്കോട്), ഗോഡ്സന്‍ ഡിക്രൂസ് (കണ്ണൂര്‍) എന്നിവര്‍ പ്രസംഗിച്ചു

കക്കുകളി നാടകം - മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ

*കക്കുകളി നാടകം - മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ  ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ*

കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെഎൽസിഎ ഇത്തരത്തിൽ പ്രതികരിച്ചത്. 

കക്കുകളി എന്ന  നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും  കണ്ട ഏതൊരു ക്രൈസ്തവനും ബോധ്യപ്പെടും. ചെറുകഥയെ ആധാരമാക്കി നാടകം രചിച്ചു എന്ന് പറയുമ്പോഴും കഥയിലില്ലാത്ത ചില രംഗങ്ങൾ നാടകത്തിൽ ഉൾപ്പെടുത്തിയതും പരിശോധിക്കപ്പെടണം.  ഇത്തരം പ്രവർത്തനങ്ങൾക്ക്  ഭരണകൂടവുമായി ബന്ധപ്പെട്ട ഔദ്യോഗിക വേദികളിൽ അവസരം നൽകുകയും ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. 

കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളിലായി മതനിരാശം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന സംവിധാനങ്ങളിൽ നിന്ന്  ഉണ്ടായിവരികയാണ്. അതിൻറെ ഭാഗമായിത്തന്നെ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവഹേളനാപരമായി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പോസ്റ്റർ വിവാദവും  ഇപ്പോൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകവും ഇത്തരം പ്രവണതകൾക്ക് ഉദാഹരണങ്ങളാണ്.  

ഇതുപോലുള്ള സംഭവങ്ങൾ ഭാവിയിൽ തുടരാതിരിക്കുന്നതിന് ക്രൈസ്തവർ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ടതുണ്ട്. വിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാൻ അതുമായി ബന്ധപ്പെട്ട പാർട്ടികളിൽ തന്നെയുള്ള മതവിശ്വാസികളായ  രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകണം. മതവിശ്വാസമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇടർച്ചയുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തു തെറ്റ് തിരുത്താൻ തയ്യാറാവുന്നതിന്റെ ഭാഗമായി  കക്കുകളി നാടകം, മുതലായ ആവിഷ്കാരങ്ങൾ ഔദ്യോഗിക വേദികളിൽ പ്രോത്സാഹിപ്പിക്കരുതെന്നും കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.  സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻറണി, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ  വിൻസി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിൻ കരി പ്പാട്ട് , നൈജു അറക്കൽ, ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ്  സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മഞ്ജു ആർ എൽ , പൂവം ബേബി , ജോൺ ബാബു , ഹെൻറി വിൻസെന്റ്, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആർ 
എന്നിവർ പ്രസംഗിച്ചു.

Sherry J Thomas
9447200500

Biju Josy
9447063855

stateklca@gmail.com

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.

കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും  കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു.

klca state camp Ernakulam

തീരനിയന്ത്രണ വിജഞാപനം -പ്ളാൻ തയ്യാറാക്കുന്നതിലെ കാലതാമസം ഗുരുതരമായ അവകാശനിഷേധമെന്ന് കെ എല്‍ സി എ മധ്യമേഖല നേതൃക്യാമ്പ്

കൊച്ചി:  സംസ്ഥാനതലത്തില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന നേതൃപരിശീലന ക്യാമ്പുകളുടെ ഭാഗമായ മധ്യമേഖല ക്യാമ്പ് എറണാകുളത്ത് ആരംഭിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിനു വേണ്ടി അവകാശങ്ങള്‍ നേടയെടുക്കാനുള്ള പടപ്പുറപ്പാടാകണം ഇത്തരത്തിലുള്ള നേതൃപരിശീലന ക്യാമ്പുകളെന്ന് അദ്ദേഹം മധ്യ മേഖല ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

2019 ലെ തീരനിയന്ത്രണ വിജ്ഞാപനത്തില്‍ നിയന്ത്രിത പ്രദേശങ്ങളിലും നിബന്ധനകള്‍ക്ക് വിധേയമായി തദ്ദേശവാസികള്‍ക്ക് ഭവനനിര്‍മ്മാനണത്തിന് അവസരം  നല്‍കുന്നുവെങ്കിലും പ്ളാന്‍ അന്തിമമായി വൈകുന്നതുകൊണ്ട് അതിന്‍റെ ഗുണഫലങ്ങള്‍ തീരവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ എല്‍ സി എ ക്യാമ്പ് വിലയിരുത്തി. തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണത്തിന് അവസരമൊരുക്കുന്ന തരത്തില്‍ ദീര്‍ഘകാല ഭവന നിര്‍മ്മാണ സാധ്യതകള്‍ മുന്നില്‍കണ്ട് സുരക്ഷാ സംവിധാനങ്ങളും ശുചീകരണ പദ്ധതികളും ഒരുക്കിയാകണം പുതിയ കരട് പളാന്‍ ഉണ്ടാക്കേണ്ടതെന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു. പ്ളാന്‍ അനന്തമായി നീണ്ടുപോയാല്‍ പ്രത്യക്ഷ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് കെ എല്‍ സി എ ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിജു ജോസി, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, റോയി പാളയത്തില്‍, രതീഷ് ആന്‍റണി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വിന്‍സി ബൈജു, ജോസഫുകുട്ടി കടവില്‍, സാബു കാനക്കാപ്പള്ളി, സാബു വി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി ജോര്‍ജ്ജ്, തോമസ് കെ സ്റ്റീഫന്‍, ഫാ. ഷാജ്കുമാര്‍, ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, അഡ്വ റാഫേല്‍ ആന്‍റണി, ഷെറി ജെ തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കളാസുകള്‍ എടുത്തു.